Friday, May 2, 2014

കേരളത്തിലെ ബൈപാസുകൾ

കേരളത്തിനു ബൈപാസുകളുടെ ആവശ്യം ഉണ്ടാകുന്നതു തന്നെ 2010 നു ശേഷമാണ് .കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 1960 ൽ വെറും 24000 ആയിരുന്നതിൽ നിന്ന് 2000 ൽ 19 ലക്ഷമായി. അടുത്ത പത്തുകൊല്ലം കൊണ്ടുണ്ടായ വളര്ച്ച അദ്ഭുതകരമാണ് .അത് 54 ലക്ഷമായി വളർന്നു. 2015 ഓടെ അത് 87 ലക്ഷം കടന്നു എന്നാണ്  കണക്കുകൾ കാണിക്കുന്നത്. അതായത്, കേരളത്തിലുള്ള വീടുകളേക്കാൾ കൂടുതൽ വാഹനങ്ങൾ അന്നുണ്ടാകും. ഒരു ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ പുറമേ നിന്ന് വരുന്ന വാഹനങ്ങളെക്കൂടാതെയാണിത്. അതിനനുസരിച്ച് റോഡുകൾ വികസിച്ചില്ല എന്നതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.
2000 ൽ കേരളത്തിലുണ്ടായിരുന്ന പ്രധാനപ്പെട്ട റോഡുകൾ എങ്കിലും 60 മീറ്റർ വീതിയിൽ വികസിപ്പിച്ചിരുന്നെങ്കിൽ ഈ ദുർഗതി  ഉണ്ടാകുമായിരുന്നില്ല.അത് ചെയ്യാതെ, അതിനനുവദിക്കാതെ, ഇന്നിപ്പോൾ എല്ലായിടത്തും ബൈപാസ് എന്ന ചിന്തയിലേക്ക് നാം മാറിയിരിക്കുന്നു.പുതിയ ബൈപാസുകൾക്ക് വേണ്ടി സ്ഥലം കണ്ടെത്തലും കുടിയൊഴിപ്പിക്കലും പദ്ധതിച്ചെലവിലുണ്ടാകുന്ന വർദ്ധനയും എല്ലാം മാറി മാറി വരുന്ന സർക്കാരുകൾക്ക് തലവേദനയുണ്ടാക്കുന്നു. ഒരു പത്തുകൊല്ലം മുൻപ് നിലവിലുണ്ടായിരുന്ന റോഡുകൾക്കരികെ ഇരുപതോ മുപ്പതോ മീറ്റർ സ്ഥലം എടുത്തിരുന്നെങ്കിൽ നിസ്സാരമായി തീർക്കാവുന്ന പ്രശ്നമായിരുന്നു ഇത്. അതിനുള്ള തന്റേടം ഒരു സർക്കാരും കാണിച്ചില്ല, മാറി മാറി പ്രതിപക്ഷത്തിരുന്നവർ തദ്ദേശവാസികളോട് ഒപ്പം ചേർന്ന് സ്ഥലമെടുപ്പ് നടപടികളെ നിരുത്സാഹപ്പെടുത്താൻ ഉത്സാഹിച്ചു. അതിന്റെ ഫലമാണ് നാം ഇന്നനുഭവിക്കുന്ന  'ഞെരുക്കം'. വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡുകൾ വികസിക്കാത്തതാണ് ഇന്ന് അപകടങ്ങൾക്ക് മുഖ്യ കാരണം.  60 മീറ്റർ വീതിയിൽ നാഷണൽ ഹൈവേകളും ഏറ്റവും കുറഞ്ഞത് ഒന്നര മീറ്റർ മീഡിയനുള്ള  നാലുവരിപ്പാതയും സർവീസ് റോഡുകളുമുള്ള  സ്റ്റേറ്റ് ഹൈവേകളും ഉണ്ടാകാത്തി ടത്തോളം  കേരളത്തിൽ അപകടങ്ങൾ  ഇനിയും വർദ്ധിക്കുകയേ ഉള്ളു.
ഏതൊരു പ്രദേശത്തിന്റെയും വികസനം അവിടെ ഒരുക്കപ്പെടുന്ന അടിസ്ഥാന സൌകര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. വികസിച്ച് ഞെരുക്കം കൊണ്ടിരിക്കുന്ന ഒരു പ്രദേശത്തു കൂടിയുള്ള സ്ഥലമെടുപ്പോ റോഡു വികസനമോ അസാദ്ധ്യമാണ്. വികസനത്തിന് ആദ്യം ചെയ്യേണ്ടത് ആവശ്യമുള്ള വീതിയിൽ സ്ഥലമെടുത്ത് ഗതാഗത സൌകര്യം ഒരുക്കുകയാണ്. ഏത് പ്രദേശത്തുകൂടിയും  റോഡോ റെയിലോ തിരുമാനിക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിനുണ്ടാകണം, സ്റ്റേറ്റിലെ മൂന്നരക്കോടി ജനങ്ങളുടേയും അവകാശമാണത്. അതു തീരുമാനിക്കുന്നത് ഒരു ചെറിയ വിഭാഗം തദ്ദേശവാസികളുടെ സ്വാർഥ താല്പര്യമോ അവിടുത്തെ ചില നേതാക്കന്മാരുടെ വോട്ടു മോഹങ്ങളോ ആയിക്കൂടാ. ഉള്ള റോഡുകളുടെ ഇരു വക്കത്തും പെട്ടിക്കടകൾ പോലെ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതല്ല വികസനം. അതിന്  മുൻകൂട്ടിയുള്ള പ്ളാനിങ്ങും തയാറെടുപ്പുകളും വേണം.  അതിന് നിലവിലുള്ളതും പുതിയതുമായ എല്ലാ റോഡുകൾക്കും 20-30 മീറ്റർ  വീതിയിലുള്ള സ്ഥലം ഗവണ്മേന്റിന്റെ അധിനതയിലുള്ളതാണ് എന്ന് പ്രഖ്യാപിക്കാനുള്ള നിയമങ്ങൾ കൊണ്ടു വരണം. റോഡുകളുടെ ഇരുവശവും കൈവശപ്പെടുത്തി അധികാരം സ്ഥാപിച്ചിരിക്കുന്നവർ വീതി കൂട്ടാൻ അനുവദിക്കാതെ മറ്റുള്ളവരുടെ സ്ഥലം അക്വയർ ചെയ്ത് ബൈപാസുണ്ടാക്കണം എന്നാവശ്യപ്പെടുന്നതാണ് ഫലത്തിൽ കാണുന്നത്.   
ഗതാഗതക്കുരുക്കൊഴിക്കാൻ  നാം ഇപ്പോൾ മുന്നിൽ  കാണുന്ന ഒരേ ഒരു പോംവഴി ബൈപാസുകളാണ്. ആർട്ടറികളെല്ലാം ചുരുങ്ങിപ്പോയ ഒരു വ്യക്തിയുടെ ശരീരത്തിൽ ബൈപാസുകൾ തുന്നിച്ചേർക്കുന്നതു പോലെയുള്ള ഒരാശ്വാസം ലഭിച്ചേക്കാം. വളരെപ്പെട്ടെന്ന് ഇവയും പോരാതെ വരും എന്നതാണ് സത്യം. പക്ഷെ, താൽക്കാലികമായെങ്കിലും നാം അവയെ ആശ്രയിച്ചേ മതിയാകൂ.ഒരു പക്ഷേ, കേരളത്തിൽ ആദ്യമായുണ്ടായ ബൈപാസുകളി ലൊന്ന് അരൂർ -ഇടപ്പള്ളിയാണ് . അന്നതിനോട് ഉണ്ടായിരുന്ന എതിർപ്പുകൾ ഒന്നോർത്തുനോക്കൂ. ദീർഘ ദൂര വാഹനങ്ങൾ ഉൾപ്പെടെ എല്ലാ യാത്രാവാഹനങ്ങളും തോപ്പുംപടി - വില്ലിംഗ്ടൻ ഐലണ്ട് വഴിയേ പോകാമായിരുന്നുള്ളൂ . ഇന്നാ ബൈപാസ് വീതി ഇരട്ടിയാക്കിയിട്ടും തിരക്കുകൊണ്ട് ശ്വാസം മുട്ടുകയാണ്. ഇതേ ഒരവസ്ഥ മിക്കവാറും എല്ലാ ബൈപാസുകൾക്കും  അടുത്ത ഒരു പത്തുകൊല്ലങ്ങൾക്കകം വന്നുചേരും.
അനതിവിദൂരഭാവിയിൽ കേരളത്തിൽ തലങ്ങും വിലങ്ങും എണ്ണമറ്റ ബൈപാസുകൾക്കു വേണ്ടി യുള്ള  സമ്മർദ്ദം ഉയർന്നുവരാം.
മറ്റൊരു പോംവഴി ദീർഘദൂര ഫ്ളൈ ഓവറുകളാണ്.ഇനി ഉണ്ടാകാൻ പോകുന്ന ഗതാഗത സമ്മർദ്ദം ബൈപാസുകൾക്ക് താങ്ങാനാകുന്നതല്ല. വാഹനങ്ങളുടെ എണ്ണം ഇനിയൊരിക്കലും കുറയാൻ പോകുന്നില്ല. കൂടുകയേ ഉള്ളു. പ്രധാന പട്ടണങ്ങളെ ബന്ധിക്കുന്ന ഫ്ളൈ ഓവറുകൾ നിർമ്മിച്ചാലേ മറ്റു റോഡുകളിലുടെയുള്ള യാത്ര സുഗമമാകുകയുള്ളൂ.  ഇതിനെല്ലാം വേണ്ടി വരുന്ന ഭീമമായ തുക സംസ്ഥാനത്തിന് ഒറ്റയ്ക്കു കണ്ടെത്താൻ കഴിയുകയില്ല. BOT പോലുള്ള സംവിധാനങ്ങളെയും ആശ്രയിക്കേണ്ടി വരും. ലക്ഷങ്ങൾ മുടക്കി കാറുകൾ വാങ്ങിയിട്ടിരിക്കുന്നവർക്ക് ലക്ഷ്യ സ്ഥാനത്ത് എത്രയും പെട്ടെന്ന് എത്തുകയാണ് ആവശ്യം. അവർക്ക് ടോൾ നൽകാൻ ഒരു മടിയും ഉണ്ടാകുകയില്ല. ഇപ്പോൾ ടോളിനെതിരായി സമരം നടത്തുന്നവർ യഥാർത്ഥ ആവശ്യക്കാരല്ല. വികസനം വരുന്നതിനോട് എതിർപ്പുള്ള രാഷ് ട്രിയത്തിന്റെ വക്താക്കളാണവർ. തദ്ദേശവാസികൾക്ക് സൗജന്യമായി സഞ്ചരിക്കാൻ സർവീസ് റോഡുകൾ ഉണ്ടെങ്കിൽ ഒഴിവാക്കാവുന്ന എതിർപ്പേ ഇവിടങ്ങളിൽ ഉണ്ടാകൂ. വികസനം രാജ്യത്തിന്റെ ആവശ്യമാണ്, അല്ലാതെ വിരലിലെണ്ണാവുന്ന കുറെപ്പേരുടെ ഇഷ്ടമനുസരിച്ചല്ല എന്ന് ബോദ്ധ്യപ്പെടുത്താൻ സർക്കാരിന് കഴിയണം.
അതിവേഗ റെയിൽ കോറിഡോർ, മെട്രോ റെയിൽ, മോണോ റെയിൽ എന്നിവയും ഉണ്ടായാൽ മാത്രമേ റോഡു ഗതാഗതം സുഗമമാക്കാൻ കഴിയുകയുള്ളൂ.  മാത്രമല്ല, വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ പകുതിയിലധികവും ഇരുചക്ര വാഹനങ്ങളാകയാൽ അവയ്ക്ക് പ്രത്യേക പാതകൾ ഒരുക്കുന്നത് അപകടങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാൻ സഹായിക്കും.                  

Friday, April 11, 2014

ഇനിയെന്ത്?

അങ്ങിനെ ഇലക്ഷൻ കഴിഞ്ഞു. തോൽക്കുന്നവരെയും ജയിക്കുന്നവരേയും അറിയാൻ കുറെ നാൾ കാത്തിരിക്കണം. നാടിനുവേണ്ടി ഒന്നും ചെയ്യാതിരുന്നവരും ഇനിയും ഒന്നും ചെയ്യാത്തവരും ജയിച്ചേക്കാം.കൂറു മാറ്റവും പിന്താങ്ങലും ഒക്കെ മാറി മാറി നടന്നേക്കാം. എന്തായാലും ഇനി അഞ്ചുകൊല്ലത്തേക്ക് പേടിക്കേണ്ടല്ലോ.
കുതിരക്കച്ചവടത്തിലുടെയും കഴുതക്കാൽ പിടുത്തത്തിലുടെയും ഭരണം നില നിർത്താൻ ഒരു കൂട്ടർ ശ്രമിക്കുമ്പോൾ, "നിങ്ങൾ കൊള്ളയടിച്ചതു മതി, ഇനി ഞങ്ങളായിക്കോളാം " എന്ന് പറഞ്ഞു മറ്റൊരു കൂട്ടരും വരും.  അവരെയൊക്കെ തരാതരത്തിനു താങ്ങാനും തള്ളാനും നടുത്തളത്തിൽ ഇറങ്ങി തുളളാനും ആളുകൾ എത്തും.
ഇതിനിടക്ക്, മറ്റൊരു കൂട്ടർ "ഞങ്ങളാണ് ജനാധിപത്യത്തിന്റെ ശരിയായ കാവൽക്കാർ" എന്ന രൂപത്തിലും ഭാവത്തിലും എത്താനുള്ള സാദ്ധ്യതയുമുണ്ട്.എല്ലാം കൊണ്ടും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്നഭിമാനിക്കുന്ന നമുക്ക് നാം 'അർഹിക്കുന്ന'  ഒരു ഭരണസംവിധാനം ലഭിക്കും എന്ന് വിശ്വസിക്കാം.

Wednesday, April 2, 2014

ചില തിരഞ്ഞെടുപ്പു ചിന്തകൾ

തിരഞ്ഞെടുപ്പുകാലത്തെ ചില നാടകങ്ങളും തമാശകളും എന്നത്തേക്കാളും വ്യാപകമായിരിക്കുന്നത് ഇപ്രാവശ്യമാണെന്നു തോന്നുന്നു. എല്ലാ സ്ഥാനാർത്ഥി കളും വോട്ടു ചോദിക്കുന്നത് ജനങ്ങളെ മുൻനിർത്തിയാണല്ലോ.ആരാണി 'ജനങ്ങൾ'? തൊഴിലാളി അല്ലാത്തവരെല്ലാം മുതലാളിമാരാകുന്നതുപോലെ, ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കാത്തവരെല്ലാം അവിശ്വാസികളാകുന്നതുപോലെ, എന്തെങ്കിലും കാര്യസാധ്യത്തിനു വേണ്ടി സമരം ചെയ്യുന്ന ഒരു വിഭാഗം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവരെല്ലാമാണ്   സാധാരണജനം. സമരം ചെയ്യുന്നവരൊഴിച്ച് മറ്റെല്ലാവരും അതിൽ പെടും.അവർക്കുവേണ്ടി ആരാണ് പ്രവർത്തിക്കുക?
സ്വതന്ത്ര ഇന്ത്യയിൽ ഇത്രയുംകാലംഭരിച്ചവർക്കൊന്നും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അടുത്ത അഞ്ചുവർഷം കൊണ്ട് ചെയ്തു തരാം എന്ന വാഗ്ദാനവുമായി ഒരിക്കലും ഭരണത്തിൽ വരാൻ സാദ്ധ്യതയില്ലാത്ത പാർട്ടികളും വ്യക്തികളും മത്സരിക്കുമ്പോൾ നാം എന്തു വിശ്വസിച്ചാണ് അവർക്ക്  വോട്ടു ചെയ്യേണ്ടത്?
വോട്ടു ചോദിക്കാൻ വരുന്നവരോട് മര്യാദ കാണിക്കണം, ഇല്ലെങ്കിൽ നികൃഷ്ടജീവി എന്ന വിളി കേൾക്കേണ്ടി വരും.അഞ്ചു വർഷത്തിലൊരിക്കൽ വന്ന് നടുവളച്ച് തൊഴുതുനിന്ന് വോട്ടും വാങ്ങി ജയിച്ചു പോകുന്നവരെ വിണ്ടും ഒന്ന് കാണണമെങ്കിൽ, ഒരപേക്ഷ സമർപ്പിക്കണമെങ്കിൽ, എവിടെയൊക്കെ പോയി കാത്തുകെട്ടി കിടക്കണം, ആരുടെയൊക്കെ ആട്ടും തുപ്പും സഹിക്കണം? നൽകിയ അപേക്ഷക്ക് മറുപടിയെങ്കിലും ലഭിക്കണമെങ്കിൽ എന്തുചെയ്യണം?
ഒരിക്കൽ വോട്ടുവാങ്ങി ജയിച്ചുകഴിഞ്ഞാൽ പിന്നെ കാണാൻ അഞ്ചുവർഷം  കാത്തിരിക്കണം. അന്നു നല്കിയ വാഗ്ദാനങ്ങൾ എത്ര മാത്രം നിറവേറ്റി, എന്തെല്ലാം ചെയ്തു, ചെയ്തില്ല, ഇനി എന്ത് ചെയ്യാൻ ഉദ്ദെശിക്കുന്നു എന്നെല്ലാം വോട്ടു ചോദിക്കാൻ വരുന്നവരോട് ചോദിക്കാൻ ജനങ്ങൾക്ക് അവകാശം ഉണ്ടോ? അവസരം കിട്ടുമ്പൊഴല്ലേ അത് ചോദിക്കാൻ പറ്റൂ?   സംശയം ചോദിച്ചാൽ അത് ധിക്കാരമാകുമോ? ചോദിക്കുന്നത് മത-സമുദായ നേതാക്കന്മാരാ ണെങ്കിൽ അത് രാഷ്ട്രി യത്തിൽ മതത്തിന്റെ ഇടപെടലാകുമോ ?
 പാർട്ടി ഏതായാലും പിരിവ് നന്നായാൽ മതി.ലക്ഷ്യം മറ്റുള്ളവരുടെ പോക്കറ്റ് തന്നെ. ഏതു സമ്മേളനത്തിനും സാംസ്കാരികപരിപാടിക്കും ആദ്യം ചെയ്യുക രസീത് ബുക്കടിക്കുക, പിരിവ് തുടങ്ങുക. ബക്കറ്റ് പിരിവാണെങ്കിൽ രസീത് ബുക്കും കണക്കും വേണ്ട.നേരേ കയറുന്നത് ചെറുകിട കച്ചവടക്കാർ മുതൽ വലിയ മുതലാളിമാരുടെ വരെ നെഞ്ചത്തോട്ടു തന്നെ..പാർട്ടി നോക്കേണ്ട, പണം കൊടുത്തോണം. ഇല്ലെങ്കിൽ പിന്നെക്കാണാം.ഇലക് ഷനും അത് തന്നെ ലക്‌ഷ്യം. ജയിച്ചാൽ അതും നേട്ടം. ഇല്ലെങ്കിലോ പിരിവ് ലാഭം.അതിനിടക്ക് വല്ല വോട്ടു കച്ചവടമോ മറ്റോ തരപ്പെട്ടാൽ അത്രയുമായി. പ്രകടന പത്രിക വായിച്ചുനോക്കാൻ പോലും സ്ഥാനാർത്ഥിക്ക് പറ്റുന്നില്ല, അതിനിടക്കാ  ജനങ്ങളുടെ നന്മ നോക്കുന്നത്!
ജയിച്ചുചെന്നാൽ കനത്ത സാമ്പത്തിക സഹായം നൽകിയ വൻ മുതലാളിമാരെ മറക്കാൻ പറ്റുമോ? അവർക്കുവേണ്ടി കൈപൊക്കാതിരിക്കാൻ കഴിയുമോ? ഇനിയും ചക്കരക്കുടം തുറന്നു വാരിത്തരേണ്ട തല്ലേ ? ചെറുകിടക്കാരേയും സാധാരണ ക്കാരേയും അഞ്ചുകൊല്ലം കഴിഞ്ഞു കണ്ടാൽ മതിയല്ലോ.  അവരെ ഇനിയും പറ്റിക്കാം. വൻ മുതലാളിമാർ സിന്ധിപ്പശുക്കളാണല്ലോ.
വിദേശികളിൽനിന്ന് സ്വാതന്ത്ര്യം നേടാൻ ഗാന്ധിജി ഉപയോഗിച്ച സമരമുറകൾ ഇന്ന് ഉപയോഗിക്കുന്നത് സ്വന്തം നാട്ടുകാർക്കും കുടുംബത്തിനും ഭരണസംവിധാനത്തിനുമെതിരെയല്ലേ? ബസ്സിൽ കയറിക്കഴിഞ്ഞ് ബസ്സ്‌ ഓടിക്കുന്ന മുതലാളിയെ ചീത്ത പറയുകയും ഇറങ്ങിക്കഴിഞ്ഞാൽ ബസ്സിനു അള്ള്‌ വയ്ക്കുകയും ചെയ്യുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം.നാട്ടുകാർക്ക് രണ്ടുരുപയ്ക്ക് കൊടുക്കാൻ കൊണ്ടുവരുന്ന അരി ഇറക്കാൻ ഇറ ക്കുകൂലിക്കു പുറമേ ടണ്ണിനു എണ്‍പത് രൂപ നോക്കുകൂലി ആവശ്യപ്പെടുന്നത് ആരാണ്? കൂലിത്തർക്കം കൊണ്ട് കോടികൾ മുടക്കി നിർമ്മിച്ച വല്ലാർപ്പാടത്തിന്റെ പത്തു ശതമാനം പോലും ഉപയോഗിക്കപ്പെടുന്നില്ല. തൊഴിലാളികളുടെ കൂലിയുടെ പങ്ക് ലെവിയായി ഈടാക്കി തടിച്ചുകൊഴുക്കുന്ന പാർട്ടികളില്ലേ ഇവിടെ? വിദ്യാഭ്യാസ സംവിധാനങ്ങളെ തകർത്ത് തൊഴിലില്ലായ്മ വളർത്തി ചെറുപ്പക്കാരെ ജാഥത്തൊഴിലാളികളായി നിലനിർത്തുന്ന കൂട്ടർ ചെയ്യുന്ന സേവനവും കണക്കിലെടു ക്കേണ്ടതാണ് .ആരെങ്കിലും വ്യവസായമോ തൊഴിലവസരമോ കൊണ്ടുവന്നാൽ അത് തടയാൻ സമരവുമായി വരുന്നതും ആരാണെന്ന് ജനങ്ങൾ മനസ്സിലാക്കിവരുന്നുണ്ട്.  
തൊഴിലാളികൾക്ക് വീട്ടിൽ അരി വേവണമെങ്കിൽ അതിന് മികച്ച തൊഴിലവസരങ്ങൾ ഉണ്ടാകണം, കൂടുതൽ വ്യവസായങ്ങൾ ഉണ്ടാകണം,മികച്ച തൊഴിൽക്ഷമത വേണം, അർപ്പണബോധം വേണം.തൊഴിൽസൗഹൃദ അന്തരീക്ഷം വേണം. നമ്മുടെ പരമ്പരാഗത തൊഴിൽമേഖല പുതുതലമുറകൾ കയ്യൊഴിഞ്ഞിരിക്കുന്നു. അവിടേക്ക് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ  ചേക്കേറിയിരിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ ഉണ്ടെന്നു പറയപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് എങ്ങിനെ ഇരുപതുലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ തൊഴിൽ  കണ്ടെത്തി? അന്യനാട്ടുകാരുടെ ' ഗൾഫ് ' ആയിത്തീർന്നോ കേരളം? കായികാദ്ധ്വാനം വേണ്ട തൊഴിലുകൾ മലയാളിക്ക് അന്യമായിക്കൊണ്ടിരിക്കുകയാണോ ? നമ്മുടെ വരുമാനം നോക്കുകൂലിയിലും അട്ടിമറിയിലും ഒതുങ്ങിയോ?
അമ്പരക്കേണ്ട,കൂടുതൽ സാങ്കേതികമായി വികസിച്ച ഉപകരണങ്ങളുടെ പ്രയോകതാക്കളായിരിക്കുന്നു മലയാളികൾ. അതിനനുസൃതമായ തൊഴിലുകളാകും ഇനി ഇവിടെ വികസിക്കുക. പാരമ്പര്യ തൊഴിലാളികളുടെ മക്കൾ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള തൊഴിലുകളിൽ  വിദഗ്ദ്ധരാകും.ഇസ്തിരിയിടാനും മുടി വെട്ടാനും ചിന്തേരിടാനും സിമന്റ് തേക്കാനും പരമ്പരാഗത മത്സ്യ ബന്ധനത്തിനും ഇനിയവരെ കിട്ടില്ല. അതാണ്‌ ഉയർന്നു വരുന്ന പുതിയ തൊഴിൽസംസ്കാരം. അതിനുള്ള അവസരങ്ങളാകണം ഇനി ഉണ്ടാകേണ്ടത്. അവിടെ, പക്ഷെ, തൊഴിലിലെ മികവ് മാനദണ്ഡമാകും.കയറിയാൽ ഇറങ്ങുന്നതു വരെ 'സ്ഥിരതയും പെൻഷനും ' പ്രതീക്ഷിക്കാൻ കഴിയില്ല. പൊതു സ്വകാര്യ മേഖലകളിൽ വമ്പിച്ച മുതൽമുടക്ക് ഇതിനുണ്ടായെ പറ്റൂ.പണം മുടക്കുന്നവർ ന്യായമായും ലാഭം പ്രതീക്ഷിക്കും. അതുറപ്പാക്കുന്ന അന്തരീക്ഷവും വേണം.രാഷ്ട്രിയ പാർട്ടികളുടെ പിടിയിൽ നിന്നും മോചനം നേടിയ ഒരു സമൂഹത്തിനേ ഇനി രാജ്യത്തെ രക്ഷിക്കാൻ കഴിയൂ. അല്ലാത്തപക്ഷം ജനങ്ങളെ ചുഷണം ചെയ്യാനായി പുതിയ പാർട്ടികൾ ഇനിയും വരും.    

Tuesday, March 4, 2014

ആലപ്പുഴയിലെ തോടുകൾ


Bk¸¤ri¢¨k ©Y¡T¤Jw Hq¢h¹¡· H¡t½Jq¤¨T f¡´¢d±Yh¡X®, C¼® cLj·¢¨Ê m¡dl¤«.
Jjh¡tLêh¤¾ LY¡LY« l¢Jo¢µ¢¶¢¿¡· J¡k·® J¢r´u©hKkJq¢vc¢¼¤¾ hkÕj´¤Jw Bk¸¤r Y¤sh¤K¨··¢´¡u j¡Q¡ ©Jmla¡ou Bl¢n®Jj¢µ Bmih¡X® Cª ©Y¡T¤Jw. C¼® B o¡pOj¬« B¨J h¡s¢©¸¡i¢j¢´¤¼¤. ©s¡V¤h¡tLêh¤¾ LY¡LY« l¢Jo¢µ¤, ¨J¡µ¢ ±db¡c Y¤sh¤Kh¡i¢, Bk¸¤ri¢¨k Ji×¢i¢s´® d¥tXh¡i¤« c¢kµ¤. Cª ©Y¡T¤Jq¤¨T ±doÇ¢ cn騸¶¤. CY¤lr¢i¤¾ QkLY¡LY« Cc¢¨i¡j¢´k¤« dridT¢ Blm¬h¡i¢ lj¢¿.
CY¢c¢Ti®´®, Y»£th¤´« fÙ¢¨Ê Bl¢tg¡l« Cª ©Y¡T¤Jw´® h¨×¡y ¨J¡k´it Hy´¢. ©lØc¡¶¤ J¡ik¢v c¢¼® D¸¤¨l¾« c¢tf¡b« Jis¢i¢s¹¢i¢y¼Y® c¢kµ¤. Hr¤´¢¿¡· Qk« ¨J¶¢´¢T¼® hk£hoh¡i¢ d¡ik¤« ©d¡qi¤« lqt¼¤h¤×¢ ¨J¡Y¤J¤Jw´¤« QkQc¬©j¡L¹w´¤« Cª×¢¿h¡i¢. F¿¡l¢b h¡k¢c¬¹q¤« Asl¤h¡T¤Jq¤Jq¤¨T Alm¢né¹q¤« lk¢¨µs¢i¡c¤¾ ©J±zh¡i¢. hr´¡k·¤« A¿¡·©¸¡r¤« d¶X·¢¨k h¡k¢c¬¹w Hr¤J¢¨i·¤¼ Ar¤´¤O¡k¡i¢. ©Y¡T¢¨Ê JjJw o¡h¥p¬l¢yÚy¨T l¢p¡jj«Lh¡i¤« ±d¡Zh¢J¡lm¬¹w´¤¾ CTh¡i¤« h¡s¢. JjJq¢v o§i« lqt¼¤l¼ Ds´« Y¥¹¢ hj¹w Alt´® YXk¤« hsl¤h¡i¢. dY¢×¡Ù¤Jq¡i¢ Hy OT¹¤©d¡¨k cT·¢©¸¡y¼ ©d¡ql¡jk¤« oªzj¬lv´jX±dlt·¢Jq¤« ©J¡T¢Jw Y¤kµY¿¡¨Y Hy ekl¤« ¨Oií¢¿, Cc¢¨i¡¶¤ ¨Oà¤Ji¤h¢¿.
c¥×¡Ù¤Jw dr´h¤¾ ©J¡¶¨J¡·q¹w ©d¡¨k ©J¡T¢Jw O¢kl¢¶® o«jÈ¢´¨¸©TÙ d¤j¡loí¤¨l¡¼¤h¿ Cª ©Y¡T¤Jw. Hy ±d©Y¬JkȬ©·¡¨T J¥T¢i¡v Hy Cy¼¥s¤¨J¡¿« h¤ud® c¢t½¢´¨¸¶ J¦±Y¢hQkd¡Y h¡±Yh¡X¢l. B kȬl¤« ±d©i¡Qcl¤« C¼¢l¨J¡Ù¢¿. Hy fp¤c¢k ¨´¶¢T« dX¢i¡c¡i¢ ¨J¶¢i¤it·¤¼ hj´¤×¢Jq¤« h¤q¨´¶¤Jq¤« ¨J¶¢T« dX¢Y¤Jr¢º¤« c¢kc¢t·¤¼Y¤©d¡¨k, ©J¡x±J£×® l¡t´¡c¡i¢ AT¢´¤¼ dkJ·¶¤Jw ¨J¶¢T« dX¢ Jr¢º¤« ¨d¡q¢µ¤h¡×¡·Y¤©d¡¨ki¤¾ Hy ¨¨lJ¦Y« h¡±Yh¡X£ ©Y¡T¤Jw. Al C¼® Hy L¤Xl¤« ¨O़¢¿, ©a¡n« Ac¢i±É¢Yh¡i¢ Y¤Ty¼¤Ù¤Y¡c¤«.
C©¸¡w cT´¤¼ ‘oªzj¬lv´jX’±mh¹w Adp¡o¬h¡X®. Bt¨´¡¨´©i¡ dX« l£Y¢µ¤ ¨J¡T¤´¡c¤¾ Hy ‘a£doí«g«’ ©d¡¨k. ©d¡ql¡jk¤« ¨di¢ÊT¢´k¤« dY¢×¡Ù¤Jq¡i¢ cT´¤¼¤. Fɤ ek«? oªzj¬lv´jX« F¼ l¡´¢v Y¨¼i¤Ù® Hy J¦±Y¢hY§«. C¿¡· oªzj¬« DÙ¡´¡u ±mh¢´¤J.¨Fo¤J¶i¢v ¨di¢ÊT¢´¤¼Y¤©d¡¨k©i¡ O¢Ø¡uo¢¨i ¨di¢ÊT¢µ® hc¤n¬c¡´¡u ±mh¢´¤¼Y¤©d¡¨k©i¡ D¾ ±mh«! Cª ©Y¡T¤J¨q C©¸¡r¨· AlÌi¢¨k·¢µ h¥kJ¡jX¹¨q JX´¢¨kT¤´¡¨Yi¤¾ GY¤±mhl¤« d¡r®O¢kl¢v h¡±Y©h Jk¡m¢´¤Ji¤¾¤. hc¤n¬mj£j·¢v jÇ©i¡¶« c¢kµ bhc¢Jw L¡«±L£u DÙ¡´¤¼Y¤©d¡¨k Cª ©Y¡T¤Jq¡X® C¼® Bk¸¤ri¤¨T ©j¡Ll¤« F¿¡ ©j¡L¹q¤¨Ti¤« ±dgl©J±zl¤«.
c¢jÉjh¡i¢ JTv¨l¾« Jis¢i¢s¹¢i¡©k Cª ©Y¡T¤Jq¢¨k ©d¡qmk¬« C¿¡Y¡J¤Ji¤¾¤. AY¢c® o§¡g¡l¢Jh¡i Hr¤´¤Ù¡J¤Ji¤« ©lX«. JTv¨l¾« dؤ¨Oií¤« hפ« A¹¢¨c Hr¤´¤Ù¡´¡u Jr¢i¢¿. h¡k¢c¬¹w lk¢¨µs¢i¨¸T¤¼Y® ©f¡bv´jX« ¨J¡Ù® C¿¡Y¡´¡c¤« Jr¢i¢¿. Fl¢¨T¨iÆ¢k¤« ‘Cl¢¨T h¥±Y¨h¡r¢´yY®’ F¨¼r¤Y¢lµ¡v AY® h¥±Y¨h¡r¢´¡c¤¾ Ìkh¡¨X¼® Qc·¢cs¢i¡«. ±d¡Zh¢JoªJj¬¹w´¤« Asl¤h¡k¢c¬¹w CT¡c¤« D¾ oªJj¬l¤« Ìkl¤« Hy´¡¨Y ©f¡blv´j¢µ¢¶® J¡j¬h¢¿. Bb¤c¢JoªJj¬¹©q¡T¤J¥T¢i mªO¡ki¹q¤« Asl¤m¡kJq¤« h¡k¢c¬c¢t½¡tQcj£Y¢Jq¤« Bk¸¤ri®´® AY¬¡lm¬h¡X®.
J¡kpjX¨¸¶ Hy l¬lÌ¢Y¢©i©i¡ d¨Ù©¼¡ ±d©i¡Qc« ¨Oií¢y¼ Hy o«l¢b¡c©·©i¡ ©J¡T¢Jw h¤T´¢ dj¢d¡kc« ¨O़Y® a¤tl¬ih¡X®. B dX« Dd©i¡L¢µ® J¤¨s c¿ J¡j¬¹w ¨Oií¤J¥©T? Cc¢¨i¡j¢´k¤« B dri ±dY¡dl¤« ±dªW¢i¤« ±d©i¡Qcl¤« l£¨ÙT¤´¡u Jr¢i¡· Cª Ar¤´¤O¡k¤J¨q d¤cyÚj¢µ® c¢kc¢t·¤J F¼Y® l¦Z¡l¬¡i¡hh¡X®, oØ·¢¨Ê a¤tl¢c¢©i¡Lh¡X®.
C¼¡k¸¤ri®´¡lm¬«  Hy c¿ hk¢cQkc¢t½¡tQcdÚY¢i¡X®. AY¢c¤©lÙ¢ Cª ©Y¡T¤Jw Dd©i¡L¢µ¤J¥©T? Cª jÙ¤ ©Y¡T¤Jq¢k¤« CT©·¡T¤Jq¢vJ¥T¢i¤« c¿ l¬¡oh¤¾ o¢hÊ® ¨¨d¸¤Jq¢¶® JjJq¢¨k hk¢cQk« AY¢k¥¨T Hr¤´¢ o«o®Jj¢µ® Dd©i¡L¢´¡h©¿¡. AY¢©c¡Tc¤fÜ¢µ® ¨¨Qlh¡k¢c¬¹w o«o®Jj¢µ® d¡OJl¡YJl¤« ¨¨Qllq¹q¤« DÙ¡´¡c¤¾ o«l¢b¡c¹q¤« BJ¡«. ©Y¡T¤Jq¤¨T h¤Jwg¡L« h¥T¢ ©s¡V¤Jw l£Y¢ J¥¶¢ LY¡LY oªJj¬¹w ltÚ¢¸¢´¡«. A¹¢¨c ly©Ø¡w ©f¡¶¤¨Q¶¢ J¢r©´¡¶¤ h¡×¢ d¤¼hT J¡i©k¡j·¤ Ì¡d¢´¥¼Y® l¢©c¡aoÕ¡j¢Jw´¤w¨¸¨T ±d©i¡Qc¨¸T¤«. C©¸¡r¨· AlÌi¢v, d¡iv l¡j¢´qº® a¤tLÜ« lh¢´¤¼ Ar¤´¤O¡k¢v J¥T¢ l¢©c¡aoÕ¡j¢Jw´® ©f¡¶¤i¡±Y Hy´¢i¡v Alt´® J¡X¡c¤¾Y® d¤s« Y¢j¢º¢y¼® ±d¡Zh¢JoªJj¬¹w c¢tlp¢´¤¼ly¨T d¢ug¡Lh¡X®, F©¸¡r¡X® Yki¢v Asl¤ h¡k¢c¬¹w l¼¤l£r¤J F¼ g£Y¢©i¡¨T.
d¨È, C¨Y¿¡« ¨Oऩءw ch¤´® cn騸T¡c¤¾Y® H©¼i¤¾¤. Bk¸¤ri¤¨T LYJ¡k±dªW¢ ¨i´¤s¢µ¤¾ l£Ø¤dsµ¢v. Hy J¡k·® Jis¤« hkÕj´¤Jq¤« ©Y¡T¤Jq¢k¥¨T l¾¹q¢v Hr¤J¢¨i·¢i¢y¼©¸¡w DÙ¡i¢y¼ B o¤lt»oä¦Y¢Jw. A©Y¡t½i¤¾ Ab¢Jh¡y« C¼® Q£l¢µ¢y¸¢¿. l¬¡d¡j·¢¨Ê o¢j¡©J±zh¡i¢ Cª ©Y¡T¤Jw l¢ko¢i¢y¼ J¡k·® B©j¡ Jc¢º¤cvJ¢i B H¡hc©¸j® ~ J¢r´¢¨Ê ¨lc£o® ~ C¼® F±Yh¡±Y« A±doÇl¤« A©i¡Q¬l¤h¡X® Bk¸¤ri®´®!  hc« hi´¤¼ g¥YJ¡k·¢¨Ê H¡t½Jq¢vc¢¼® DXt¼® C¼¨· dy´u i¡Z¡tZ¬¹q¤h¡i¢ h¿¢¶® l¢Qi« ©cT¡u Bk¸¤r´¡t Cc¢i¤« dU¢©´Ù¢i¢j¢´¤¼¤.
(Published on 29 April 2010)


Saturday, February 1, 2014

Communal & Divisive forces

Come the election time, the communal and divisive forces come to the fore! Each namesake party begins to claim the right for more seats, each community demands its due. Even those who cannot win a panchayath seat believe that a Loksabha seat is their birthright. Major parties would grant any concession to anyone in the hope of winning a vote-bank! The citizen's right to claim the bill for purchases done from a shop is turned down by the finmin. Where is all this taking us to?